Friday, 27 December 2013

നീ

സാധിക്കപെടാത്ത മോഹങ്ങളും പൂവണിയാത്ത സ്വപ്നങ്ങളും ഹൃദയത്തില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ അവക്ക് തീ വെച്ചു,,,,,,,,,,മനസ്സില്‍ അവ കത്തുമ്പോള്‍ അസഹ്യമായ ചൂട്. ഒടുവില്‍ ഒരു വെന്ത ഇറച്ചികഷ്ണമായി മനസ്സു മാറിയപ്പോള്‍ ആണ് നീ വന്നത്,,,,,,

ഒരു കാറ്റ് പോലെ ,,,,,,,,,,, നീ എന്നില്‍ വീശി അടിച്ചു,,,,,എന്നിലെ പൊടിപടലങ്ങളെ ദൂരേക്ക് കൊണ്ടുപോയി.

ഒരു മഞ്ഞുതുള്ളിപോലെ ,,,,,,നീ എന്നിലെ കുഞ്ഞു വെളിച്ചത്തെ നിന്നിലൂടെ ഒരു സൂര്യനായി കാണിച്ചു തന്നു.എന്റെ ഹൃദയത്തോട് ചേര്‍ന്ന് എനിക്ക് നഷടപെട്ട മകരത്തിന്റെ കുളിര്‍ തന്നു.

ഒരു മഴപോലെ,,,,,,,,നീ എന്നിലേക്ക് പെയ്തിറങ്ങി ,,,,,ഇടവപാതിയില്‍ തിരിമുറിയാതെ നീ എന്നെ ഒരമ്മയെ പോലെ വാരിപുണര്‍ന്നു.ഹൃദയത്തില്‍ പുതിയ പ്രതീക്ഷയുടെ നാമ്പുകള്‍ പച്ച വിരിക്കാന്‍ തുടങ്ങി.

ഒരു വസന്തം പോലെ ,,,,,,,,,,, നീ എനിക്ക് ചുറ്റും പൂത്തുനിന്നു.നിനക്കായി ഞാന്‍ വീണ്ടും പാടിത്തുടങ്ങി,,,,,ശോകരാഗങ്ങള്‍ മാത്രം വഴങ്ങിയിരുന്ന തൊണ്ടയില്‍ പ്രണയഗാനം പിറന്നു ,,,,,,,,,നിനക്കായി,,


ഒരു സന്ധ്യപോലെ ,,,,,,,, തുലാമാസത്തിലെ ചുവന്ന ആകാശത്തിനു കീഴെ എന്നെ തനിച്ചാക്കി പോകുമ്പോള്‍ നിനക്കറിയില്ലായിരുന്നു ,,,,,,വരാന്‍ പോകുന്ന കറുത്തരാത്രി ഇനിയുള്ള എന്റെ ജീവിതമാണെന്ന്,,,,

Tuesday, 3 December 2013



ഒരു അഭ്യർത്ഥന





പ്രിയ സുഹൃത്തുക്കളേ,
ഞാൻ ചത്താൽ ശവം ഉടൻ മെഡിക്കൽ കോളെജിനു കൊടുക്കണം.
എന്റെ ശവം പൊതുദർശനത്തിനു വെയ്ക്കരുത്.
ചാനലുകളിൽ ശവപ്രദർശനം നടത്തരുത്.
ശവത്തിൽ പൂക്കൾ വെച്ച് പൂക്കളെ അപമാനിക്കരുത്.
സർക്കാർബഹുമതിയും ആചാരവെടിയും ഒരിക്കലും അനുവദിക്കരുത്.
ദയവായി ആരും അനുശോചിക്കരുത്.സ്തുതിക്കരുത്.
എന്നെക്കാൾ നന്നായി കവിതയെഴുതുന്ന
ധാരാളം കവികൾ ഉണ്ട്.ഇനിയും ഉണ്ടാകും.
അതിനാൽ എന്റെ മരണം തീരാനഷ്ടമാണെന്നു പച്ചക്കള്ളം പറഞ്ഞ്
എന്റെ ഓർമ്മയെ അപമാനിക്കരുത്.

എന്റെ ഭാര്യയയുടെ ദുഃഖത്തിൽ മറ്റാരും പങ്കുചേരരുത്.
അത് അവൾക്കുമാത്രമുള്ള എന്റെ തിരുശേഷിപ്പാണ്.

എന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തരുത്.
സാഹിത്യ അക്കാദമിയുടെ ചുമരിൽ എന്റെ പടം തൂക്കരുത്.
എനിക്ക് സ്മാരകം ഉണ്ടാക്കരുത്.


എന്റെ കവിതയ്ക്ക്
എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ
എന്നേക്കുമായി എല്ലാവരാലും
വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം.



(ബാലചന്ദ്രൻ ചുള്ളിക്കാട്)
കഥാശേഷം.

പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.

യമുനാതടത്തില്‍
അവളുടെ നനഞ്ഞ നിഴല്‍ മാത്രം
ഉടഞ്ഞു കിടന്നു.

കൃഷ്ണന്‍ ഭൂസ്പര്‍ശിയല്ല.
അയാളുടെ കാല്പാടുകള്‍ കണ്ടെത്താന്‍
നിയമപാലകര്‍ക്കു കഴിഞ്ഞില്ല.

വഞ്ചിക്കപ്പെട്ട വേണുഗാനം
സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചുപോയി.

വൃന്ദാവനത്തില്‍
അഴുകിയ മാംസത്തിന്റെ ഗന്ധം
മാത്രം അവശേഷിച്ചു.

(ബാലചന്ദ്രൻ ചുള്ളിക്കാട് )