Saturday, 27 April 2013


" My Mask too fine and serene,

  My smile ugly, words worthless,


  The mask is torn to pieces,


  Still I wear a self conscious laugh….”


"ഒരു നാള്‍ എന്റെ ഹൃദയത്തിന്റെ

ചുവപ്പു നീ തിരിച്ചറിയും

അന്നെന്റെ രക്തം കൊണ്ടു

മേഘങ്ങള്‍ ചുവക്കും

എന്റെ നിശ്വാസത്തിന്റെ കാറ്റില്‍

ചുവന്ന മഴയായ് അതു പെയ്തു വീഴും

... അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും

ചുവന്നു പൂക്കും അപ്പോള്‍.....

ഒരു പക്ഷെ ഞാന്‍ മരിച്ചിരിക്കും"

-ഖലീല്‍ ജിബ്രാന്‍.

പ്രണയം...

അടര്‍ന്നു വീഴുമൊരു ഗുല്‍മോഹര്‍ പോലെ ,

എന്നിലെ പ്രണയവും മരിച്ചിരിക്കുന്നു.

മരവിച്ച പ്രണയം എന്നില്‍ കവിതയായ് ഉണരുന്നു;
ഇനി ഇത് നിനക്കായി തുടിക്കും ഒരു വിഷാദ ഗീതം.

ഓര്‍മകളില്‍ ഇനിമേല്‍ വരാതിരിക്കൂ നീ;
നീ വരുമ്പോള്‍ എന്നിലെ പ്രണയവും മരിച്ചിരിക്കാം.
എനിക്കറിയാമായിരുന്നു നീ എന്നെ മറക്കുമെന്ന്........

മടങ്ങിവരാനാവാത്ത ദൂരത്തില്‍ ആരും അകന്നു പോയിട്ടില്ല....വീണ്ടെടുക്കനാവാത്ത വിധത്തില്‍ ഒന്നും കളഞ്ഞു പോയിട്ടുമില്ല....
ഇരുളിന്‍റെ മുറ്റത്ത് മൂകതയുടെ തോള്‍ചേര്‍ന്ന് കദനം കഥ പറയുമ്പോള്‍,
എന്നെ സ്നേഹിക്കാന്‍ ഞാന്‍ പോലും ഉണ്ടായിരുന്നില്ലെന്ന്
ഓര്‍മ്മകള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നത്‌ കണ്ണീരോടെ ഞാന്‍ കേട്ടിരുന്നു....
നമ്മള്‍ ഒരുമിച്ചു ഒരു നോവല്‍ എഴുതാന്‍ തീരുമാനിച്ചിരുന്നു. രാധയെയും കൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി. എഴുത്തിന്റെ വഴികളില്‍ എവിടെയോ നാം രാധയെയും കൃഷ്ണനെയും പോലെ ഇരുവഴിക്കു പിരിഞ്ഞു പോയി. ഇന്ന് നീ പറഞ്ഞു എന്‍റെ രാധേ....വൃന്ദാവനത്തില്‍ നീയും നിന്റെ സ്നേഹവും ഉണ്ട് എന്നുള്ളതാണ് എന്നെ എന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. നിന്റെ പ്രണയം പോലെ മറ്റൊരു പ്രണയവും ഞാന്‍ അറിഞ്ഞിട്ടില്ല. നീയില്ലാതെ എനിക്ക് മടുത്തിരിക്കുന്നു. നിന്നിലേക്ക്‌ ഞാന്‍ മടങ്ങുകയാണ്. ഇരുകൈകളും നീട്ടി നീയെന്നെ സ്വീകരിക്കുക. ഞാന്‍ നിന്നോട് തിരിച്ചു ചോദിച്ചു ഇതുതന്നെയായിരുന്നില്ലേ നമ്മള്‍ എഴുതാന്‍ തീരുമാനിച്ചിരുന്നത്? ആ രാധയും കൃഷ്ണനും നമ്മള്‍ തന്നെ ആയിരുന്നില്ലേ....? ഭൂമിയില്‍ പ്രണയം നിലനില്‍ക്കുന്ന കാലത്തോളം നമ്മളെ വേര്‍പിരിക്കാന്‍ ആര്‍ക്കു കഴിയും?
ഇപ്പോഴീ കുംബസാരകൂട്ടില്‍ നാം തനിച്ചു...
കുംബസാരങ്ങള്‍ക്കിടയില്‍ പലരും വന്നേക്കാം ..
അപ്പോഴും നീയെന്നെ വെറുക്കരുത്...!
എന്നിലെ എന്നെ ഞാന്‍ അറിയുന്നതിന്മുന്പ്‌,
എന്‍റെ മോഹങ്ങള്‍ക്ക് നിറച്ചാര്‍ത്തുകള്‍ത്തേടി,
കൂട്ടം തെറ്റി കൂടുവിട്ടു പറന്നകന്നകാലം,
തിരികെ വിളിച്ചോരെന്‍ ദൌര്‍ബല്ല്യമേ ..
ഇപ്പോഴീ വിഷാദങ്ങള്‍ക്ക് കൂട്ടിരിക്കാന്‍
എന്നെ ചേര്‍ത്ത് വെച്ചൊരു സാക്ഷ്യം പറയുവാന്‍
ഒരു പുതുമഴയായി നീ പെയ്തിറങ്ങുവതെന്നോ....!
'മധുര സുന്ദര സുരഭിലമായ നിലാവെളിച്ചം...അതാണല്ലോ പെണ്ണിന്റെ തലയ്ക്കുള്ളിൽ ഉണ്ടെന്നു പറയുന്നത്?'-(ബഷീറിന്റെ പ്രേമലേഖനത്തില് നിന്ന്.)
"പ്രിയേ ...
ആ പൂവ് നീയെന്തു ചെയ്തു .?...?
ഏതു പൂവ് .?
രക്ത നക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്?
ഓ .. അതോ ?
അതെ അതെന്തു ചെയ്തു .?
തിടുക്കപെട്ട് അന്വേഷികുന്നതെന്തിന്?
ഓ . ഒന്നുമില്ല "എന്റെ ഹൃദയമായിരുന്നു അത് ...!------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------- ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍ തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടും തന്നെയില്ല. എല്ലാവര്‍ക്കും സലാം. എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം. ( ബഷീറിന്റെ ചരമക്കുറിപ്പില്‍ നിന്ന് )


ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ…

Friday, 26 April 2013




"ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.''

Thursday, 25 April 2013

ശരിയായ ശവസംസ്കാരം

മരണശേഷം, ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണ് നല്ലതെന്ന് ഒരു ഭക്തൻ സ്വാമികളോട് ചോദിച്ചു.

സ്വാമികൾ: അതു ചക്കിലിട്ട് ആട്ടിയിട്ട് തെങ്ങിനു വളം വയ്ക്കുന്നത് നന്ന്.

ഭക്തൻ: അയ്യോ! സ്വാമീ!

സ്വാമി: എന്താ! നോവുമോ?

(നൂറ്റിത്തൊണ്ണൂറ്റിയെട്ടാം താൾ, നാരയണഗുരു സമാഹാരഗ്രന്ഥം, പികെ ബാലകൃഷ്ണൻ, ഡിസിയുടെ അഞ്ചാം പതിപ്പ്)

വിഗ്രഹങ്ങളും തലമുടിയും

ബർമ്മയിൽ സഞ്ചാരം നടത്തിവന്ന ഒരു ശിഷ്യനോട് തൃപ്പാദങ്ങൾ ചോദിച്ചു;

സ്വാമികൾ: ബുദ്ധക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളുണ്ടോ?

ശിഷ്യൻ: ഹിന്ദുക്ഷേത്രങ്ങളിലുള്ളതിലുമധികം വിഗ്രഹങ്ങളുണ്ട്.

സ്വാമികൾ: അതു മുടിവെട്ടുന്നതു പോലെയാണ്. വെട്ടുന്തോറും വേഗവും അധികവും ഉണ്ടാവാൻ തുടങ്ങും; വിഗ്രഹം പാടില്ലെന്നു നിർബന്ധിച്ചതുകൊണ്ടായിരിക്കാം ഇത്ര വർദ്ധിച്ചത്.

(നൂറ്റിയമ്പത്തൊമ്പതാം താൾ, നാരയണഗുരു സമാഹാരഗ്രന്ഥം, പികെ ബാലകൃഷ്ണൻ, ഡിസിയുടെ അഞ്ചാം പതിപ്പ്)
MY STORY-KAMALA DAS
He was in his first adolesent love.He told his mom he want to be steady with agirl.When the girl went for a week to calicut on a sightseeing , he asked his parents to send him with them.Father told him that he couldnot possibly waste money on encoraging a puppy love.The boy took all his books, a life time collection ,sold them and made enough money to travel to calcutta by 3rd class.He trembled in cold until some laborer felt pitty on him and gave him a beede to smoke.On his return he told his mom of all those discomforts with a smile that made his mom feel proud of him.

YOU HAVE SPOILT YOUR SON FOR GOOD. Said his father.This love for a gentle and brilliant girl transfered him into an intellectual.Even though the girl left him after few years -THE MATURITY THAT SHE HAD GIVEN HIM REMAINED TO BECOME A PART OF HIM.


Wednesday, 24 April 2013

ഇതു ശിശിരം, ഇലകളെല്ലാം പൊഴിയുന്നു,
ലോകത്ത് പ്രണയമെല്ലാം മരിച്ചുപോയി.
കാറ്റ് വേദന നിറഞ്ഞ കണ്ണീരോടെ വിങ്ങിക്കരയുന്നു.
എന്റെ ഹൃദയം ഇനി ഒരിക്കലും ഒരു വസന്തത്തിനു വേണ്ടി ക്കൊതിക്കയില്ല.
എന്റെ കണ്ണീരും ദുഃഖങളും, എല്ലാം വ്യഥാവിലായി.
ഹൃദയമില്ലാത്ത മനുഷ്യർ. അതാഗ്രഹികളും ദുഷ്ടൻ‌‌മാരും.

പ്രണയം മരിച്ചുപോയി.

ലോകം, അതിന്റെ അവസാനത്തിലെത്തി, പ്രത്യാശക്കു, അർത്ഥം നഷ്ടപ്പെട്ടു.
നഗരങ്ങൾ തുടച്ചുമാറ്റപ്പെടുന്നു, ബോംബുകൾ സംഗീതം സൃഷ്ടിക്കുന്നു.
പുൽത്തകിടികൾ മനുഷ്യന്റെ ചോരകൊണ്ട് ചെഞ്ചുവപ്പണിയുന്നു.
തെരുവുകളിൽ എല്ലാം‍ ജഡങൾ.
ഞാൻ മറ്റൊരു നിശ്ശബ്ദ പ്രാർത്ഥന മന്ത്രിക്കട്ടെ.
മനുഷ്യർ പാപികളാണ്; ദൈവെമേ, അവർ തെറ്റുചെയ്യുന്നു.

ഈ ലോകം അവസാനിച്ചു.


 ഇനി ഞാനൊരു സ്വകാര്യം പറയാം ...
 നിന്റെന കൂട് തുരുംബെടുത്തിരിക്കുന്നു...
 പാരിജാത പൂക്കള്‍ അടര്ന്നു വീഴുന്ന കാറ്റില്‍
 നിന്റെത കൂടും പൊടിഞ്ഞു വീഴും ...
 പോകുമ്പോള്‍ എനിക്കൊരു പൊന്തൂ.വല്‍ തന്നിട്ട് പോകുക ....
 നിന്റെപ ചിറകടിയുടെ ഊഷ്മളതയില്‍
 കൊഴിഞ്ഞു വീഴുന്ന ഒരു പൊന്തൂഷവല്‍
========================================
ചിന്തകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കും‌മുമ്പേ.... അവശേഷിച്ച ഈ ചലനവും നിലച്ചങ്കില്‍
============================================
*മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു
========================================
"ഇന്നലെ രാത്രിയിലും ഒരു പൂ വിരിഞ്ഞിരിക്കണം... ആ സുഗന്ധത്തില്‍ ആരൊക്കെയോ
മരിച്ചു വീണിരിക്കാം.." - നന്ദിത..
=================================
ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?

==========================
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ

നമ്മള്‍ ഒരുമിച്ചു ഒരു നോവല്‍ എഴുതാന്‍ തീരുമാനിച്ചിരുന്നു. രാധയെയും കൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി. എഴുത്തിന്റെ വഴികളില്‍ എവിടെയോ നാം രാധയെയും കൃഷ്ണനെയും പോലെ ഇരുവഴിക്കു പിരിഞ്ഞു പോയി. ഇന്ന് നീ പറഞ്ഞു എന്‍റെ രാധേ....വൃന്ദാവനത്തില്‍ നീയും നിന്റെ സ്നേഹവും ഉണ്ട് എന്നുള്ളതാണ് എന്നെ എന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. നിന്റെ പ്രണയം പോലെ മറ്റൊരു പ്രണയവും ഞാന്‍ അറിഞ്ഞിട്ടില്ല. നീയില്ലാതെ എനിക്ക് മടുത്തിരിക്കുന്നു. നിന്നിലേക്ക്‌ ഞാന്‍ മടങ്ങുകയാണ്. ഇരുകൈകളും നീട്ടി നീയെന്നെ സ്വീകരിക്കുക. ഞാന്‍ നിന്നോട് തിരിച്ചു ചോദിച്ചു ഇതുതന്നെയായിരുന്നില്ലേ നമ്മള്‍ എഴുതാന്‍ തീരുമാനിച്ചിരുന്നത്? ആ രാധയും കൃഷ്ണനും നമ്മള്‍ തന്നെ ആയിരുന്നില്ലേ....? ഭൂമിയില്‍ പ്രണയം നിലനില്‍ക്കുന്ന കാലത്തോളം നമ്മളെ വേര്‍പിരിക്കാന്‍ ആര്‍ക്കു കഴിയും?


I have spent long years
To locate my mind
Beneath skin
Beneath flesh
And underneath the bone...
=====================

I speak into your ears
Though you may have no need of me
i go on and go on
Not knowing why.....

======================
Words left...all words left imprisoned in the aging arms of night
Its time to leave everything i have
All my belongings like toys dead children leave behind
Am leaving...........

========================

“People empty me. I have to get away to refill.”  - Charles Bukowski
  • "നിന്റെ തുടുത്ത കണ്ണുകളില്‍ നിന്ന്‌ അടര്‍ന്നുവീണത്‌
     ഒരു തുള്ളി രക്തം മാത്രം
     നിന്റെ വേദന, നിന്റെ ഹൃദയത്തിന്റെ തുണ്ട്‌,
     നിന്നെ മറക്കാതിരിക്കാന്‍
     എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകള്‍.
     എല്ലാം ഓര്‍മ്മകളാകാതിരിക്കാന്‍
     നിന്റെ വേദനയില്‍ ഞാന്‍ കുളിച്ചുകയറുന്നു.
     നിന്റെ സത്യം മങ്ങാതിരിക്കാന്‍
     കടുത്ത വെയിലിന്റെ ഓരോ തുള്ളിയും
     ഞാനൊപ്പിയെടുക്കുന്നു
     ഉയര്‍ന്നുപറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്‌
     ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
     അതിനെ എയ്‌തു വീഴ്‌ത്തുന്നു.
     ഇതെന്റെ സന്ന്യാസം.''
     :നന്ദിത

    ജീവിതം നീ എടുത്തുപോയപ്പോള്‍
    എനിക്ക് നഷ്ടമായത് എന്‍റെ മനസ്സാണ്.
    മ്യതിയുടെ രണഭൂമികളില്‍
    വിലപിച്ച് ഇനി എനിക്കെന്‍റെ
    നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം.
    ==========================

    ഓ... മറന്നു...!!
    ഈ ജന്മവും നമ്മളങ്ങനെതന്നെയല്ലേ..!
    ഒരിക്കല്‍
    പ്രാണന്‍ പകുത്ത്നല്‍കിയ
    രണ്ടപരിചിതര്‍...........,...!!

Tuesday, 23 April 2013


ജീവിതം നീ എടുത്തുപോയപ്പോള്‍
എനിക്ക് നഷ്ടമായത് എന്റെ മനസ്സാണ്‌
മ്യതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി
ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം

"പുസ്തകമേ, ഞാന്‍ പോകട്ടെ
വാല്യങ്ങളുടെ വസ്ത്രം ധരിച്ചല്ല
ഞാന്‍ പോവുക,
സമാഹൃതകൃതികളില്‍നിന്നല്ല
ഞാന്‍ പുറത്തു വരിക.
... എന്റെ കവിതകളുടെ ഭക്ഷണം
കവിതകളല്ല,
അവ വിഴുങ്ങുന്നത്
കോരിത്തരിപ്പിക്കുന്ന സംഭവങ്ങളെയാണ്."

::പാബ്ലോ നെരൂദ

Monday, 22 April 2013

എന്റെ വൃന്ദാവനം
ഇന്ന്
ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;
അതിന്റെ ഒരു കോണിലിരുന്ന്
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണന്നോ ?