Saturday, 27 April 2013

'മധുര സുന്ദര സുരഭിലമായ നിലാവെളിച്ചം...അതാണല്ലോ പെണ്ണിന്റെ തലയ്ക്കുള്ളിൽ ഉണ്ടെന്നു പറയുന്നത്?'-(ബഷീറിന്റെ പ്രേമലേഖനത്തില് നിന്ന്.)
"പ്രിയേ ...
ആ പൂവ് നീയെന്തു ചെയ്തു .?...?
ഏതു പൂവ് .?
രക്ത നക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്?
ഓ .. അതോ ?
അതെ അതെന്തു ചെയ്തു .?
തിടുക്കപെട്ട് അന്വേഷികുന്നതെന്തിന്?
ഓ . ഒന്നുമില്ല "എന്റെ ഹൃദയമായിരുന്നു അത് ...!------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------- ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍ തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടും തന്നെയില്ല. എല്ലാവര്‍ക്കും സലാം. എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം. ( ബഷീറിന്റെ ചരമക്കുറിപ്പില്‍ നിന്ന് )


നീയും ഞാനുമെന്നുള്ള യാതാര്ത്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുവാൻ പോകയാണ്..നീ മാത്രം............യാത്രക്കുള്ള സമയം വളരെ അടുത്ത് കഴിഞ്ഞു......പെയ്യുവാൻ പോകുന്ന കാര്മേഘങ്ങലെപ്പോലെ ഈ ഓര്മ്മ എന്റെ അന്തരംഗം പൊട്ടുന്നതുപോലെ വിങ്ങി നില്ക്കുന്നു. ഞാൻ ഇവിടെ ഇല്ലായ്മയില് ലയിക്കുവാൻ പോകുന്നു......വർത്തമാനകാലത്തിന്റെ വക്കത്തു നില്ക്കുന്ന ഭൂതകാലമാണ് ഞാന്.........(ബഷീറിന്റെ അനര്ഘനിമിഷം).)

No comments:

Post a Comment