Saturday, 23 July 2016

എന്‍റെ ചരമക്കുറിപ്പ്


സുന്ദരമായ ഈ ഭൂഗോളത്തില്‍ എനിക്ക് അനുവദിച്ചുതന്ന സമയം പരിപൂര്‍ണമായി അവസാനിച്ചു. സമയം തീരെ ഇല്ല. അല്ലാഹുവിന്‍റെ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം... അനന്തം... അനന്തമായ സമയം.
ഇതുവരെ ദിവസവും രാവിലെ കിടക്കപ്പായയില്‍നിന്ന് എണീക്കുമ്പോള്‍ - രാവിലെ എന്നൊന്നും പറയാന്‍ ഒക്കുകില്ല കേട്ടോ - ഞാന്‍ പറയുമായിരുന്നു: 'സലാം. സമയകാലങ്ങളുടെ അനന്തതയില്‍നിന്ന് ഒരു ദിവസംകൂടി അനുവദിച്ചുതന്നല്ലോ. നന്ദി!'
ഞാന്‍ ഹൈന്ദവസംന്യാസിമാരുടെകൂടെയും മുസ്‌ലിം സംന്യാസിമാരായ സൂഫികളുടെ കൂടെയും കഴിച്ചുകൂട്ടിയ നാളുകള്‍ ഓര്‍മയില്‍ വരുന്നു. അന്വേഷണമായിരുന്നു. ദൈവനാമങ്ങള്‍ ഉരുവിടുമായിരുന്നു. നിരന്തരമായ ധ്യാനമായിരുന്നു. താടിയും മുടിയും നീട്ടി ഏതാണ്ട് പരിപൂര്‍ണ നഗ്നതയിലുള്ള ഇരിപ്പ് - പത്മാസനം, യോഗദണ്ഡ്. ദൈവം തമ്പുരാനേ, ഓര്‍ക്കുന്നു. പ്രപഞ്ചങ്ങളായ സര്‍വപ്രപഞ്ചങ്ങളെയും ബോധമണ്ഡലത്തില്‍ കേന്ദ്രീകരിച്ച് ധ്യാനത്തില്‍നിന്നുണര്‍ന്ന് ഭൂഗോളവും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും സൗരയൂഥങ്ങളും അണ്ഡകടാഹങ്ങളും എല്ലാ പ്രപഞ്ചങ്ങളും കേള്‍ക്കുമാറ് വളരെ പതുക്കെ മനസ്സു മന്ത്രിക്കുന്നു: 'അഹം ബ്രഹ്മാസ്മി. അതുതന്നെ ധ്യാനത്തില്‍നിന്നുണര്‍ന്ന് സൂഫികള്‍ മന്ത്രിക്കുന്നു - അനല്‍ഹഖ്!
'അനര്‍ഘനിമിഷം' എന്ന എന്‍റെ ചെറുപുസ്തകത്തില്‍ 'അനല്‍ഹഖ്' ഉണ്ട്. അന്നൊരു ദിവസം ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് എനിക്കു തോന്നി. ഞാന്‍ ഇല്ലാതാകാന്‍ പോവുകയാണല്ലോ! ഞാനും നീയും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന് നീ മാത്രം അവശേഷിക്കാന്‍ പോവുകയാണ്. അതാണ് അനര്‍ഘനിമിഷം.
മരണം എന്നെ ഭയപ്പെടുത്തുകയോ ഭയപ്പെടുത്താതിരിക്കുയോ ചെയ്തിട്ടില്ല. മരണം ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണല്ലോ. അതു വരുമ്പോള്‍ വരട്ടെ.
ജനനംമുതല്‍ കുറേ അധികം പ്രാവശ്യം മരണത്തെ തൊട്ടുരുമ്മി. എന്‍റെ ഇടതുകാലില്‍ കൊടിയ വിഷമുള്ള ഒരു പാമ്പു ചുറ്റി. വലതുകാലിന്‍റെ പത്തിയിലൂടെ ഒരു വലിയ മൂര്‍ഖന്‍പാമ്പ് പതുക്കെ, വളരെ പതുക്കെ ഇഴഞ്ഞുപോയി. ഞങ്ങളുടെ വീട്ടില്‍ മൂന്നും നാലും പ്രാവശ്യം മൂര്‍ഖന്‍പാമ്പ് കയറി. രാത്രിയാണ്. ഒടുവിലത്തെ പ്രാവശ്യം മരണവുമായി നാലു വിരല്‍ അകലെ. ഞാന്‍ പാമ്പിനെ ചവിട്ടുമായിരുന്നു.
ഞാന്‍ മരിച്ചു. ഇനി എന്നെ ആരെങ്കിലും ഓര്‍മിക്കണമോ. എന്നെ ആരും ഓര്‍മിക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. എന്തിനോര്‍മിക്കുന്നു? കോടാനുകോടി അനന്തകോടി സ്ത്രീപുരുഷന്മാര്‍ മരിച്ചുപോയിട്ടുണ്ടല്ലോ. അവരെ വല്ലവരും ഓര്‍മിക്കുന്നുണ്ടോ?
എന്‍റെ പുസ്തകങ്ങള്‍, അതെല്ലാം എത്രകാലം നിലനില്‍ക്കും? പുതിയ ലോകം വരുമല്ലോ. പഴമ എല്ലാം പുതുമയില്‍ മായേണ്ടതുമാണല്ലോ. എന്‍റെത് എന്നു പറയാന്‍ എന്താണുള്ളത്? എന്‍റെതായി എന്തെങ്കിലും ഒരു തരി അറിവ് ഞാന്‍ സംഭാവന ചെയ്തിട്ടുണ്ടോ? അക്ഷരങ്ങള്‍, വാക്കുകള്‍, വികാരങ്ങള്‍ - ഒക്കെയും കോടി മനുഷ്യര്‍ ഉപയോഗിച്ചിട്ടുള്ളതാണല്ലോ.
പൂര്‍ണചന്ദ്രനും അനന്തകോടി നക്ഷത്രങ്ങളും തെളിഞ്ഞ ഏകാന്ത ഭീകരാദ്ഭുത സുന്ദരരാത്രിയില്‍ ചക്രവാളത്തിനകത്ത് തനിച്ചു ഞാന്‍ രണ്ടുമൂന്നു തവണ നിന്നിട്ടുണ്ട്. ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പേടിച്ചു കരഞ്ഞുകൊണ്ട് ഞാന്‍ ഓടിപ്പോന്നിട്ടുണ്ട്. മരുഭൂമിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഞാന്‍ മരിക്കേണ്ടതായിരുന്നു.
അത് അജ്മീറിന് അടുത്തുവെച്ചാണ്. ഒരു ഉച്ചസമയം. ഞാന്‍ തിരിച്ചു. മരുഭൂമിയുടെ ഒരു മൂലയില്‍ക്കൂടിയാണ് വഴി. പണ്ട് വെട്ടുകല്ലുകള്‍ മാതിരി അടയാളങ്ങള്‍ ഉണ്ടായിരുന്നു; വഴിതെറ്റിപ്പോകാതിരിക്കാന്‍. കാലത്തിന്‍റെ പോക്കില്‍ കല്ലുകള്‍ മിക്കതും കാറ്റടിച്ച് മണ്ണില്‍ മൂടിപ്പോയി. എനിക്ക് വഴിതെറ്റി. ഭയങ്കര ചൂട്. നല്ല ദാഹവും. വലതുവശത്തേക്കാണ് പോകേണ്ടത്. ഞാന്‍ പോയത് ഇടതുവശത്തേക്ക്. അന്തമില്ലാത്ത മരുഭൂമി. ചുട്ടുപൊള്ളുന്നു. മുകളില്‍ ഭീകരസൂര്യന്‍ തലയുടെ അടുത്ത്. ലക്കില്ലാതെ നടക്കുകയാണ്. കാലുകള്‍ പൂണ്ടുപോകുന്നു. തോന്നുന്നത് തണുപ്പുമാതിരി. ചൂടില്‍ ഞാന്‍ വേവുകയാണ്. കൊടിയ ദാഹം. അവശനായി ഞാന്‍ വീണു. നീളത്തിലുള്ള ഒരു കരിക്കട്ടയാണ് ഞാന്‍. ഒത്ത നടുക്ക് അകത്ത് ഒരു ചെറിയ ചുവപ്പുവെളിച്ചം. അല്ലാഹ്, എന്താണത്?
അതും മറഞ്ഞു. ബോധം തീരെയില്ല. അങ്ങനെ ചുട്ടുപഴുത്ത് എത്രസമയം കിടന്നു? ദിവസങ്ങളോ മണിക്കൂറുകളോ? അറിഞ്ഞുകൂടാ.
അവിടെക്കിടന്ന് മരിച്ചിരുന്നെങ്കിലോ?
ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു തമാശപോലെ. ഇഹലോകജീവിതം ഒരു വന്‍ തമാശയാണ്. ഭഗവാന്‍റെ ലീലാവിലാസം.
ഒരിക്കല്‍ വി.കെ.എന്‍ എന്നോട് മരണത്തെപ്പറ്റിയുള്ള പ്രതികരണം ചോദിച്ചു. ഞാന്‍ പറഞ്ഞു: He puts off till the last moment (അവസാന നിമിഷം വരെ ബേജാറില്ല). വൈക്കം മുഹമ്മദ്ബഷീര്‍ മരിച്ചു; വാര്‍ത്ത വരുന്നു. എന്തിനാണ് മരിച്ചത്? അപ്പോള്‍ ഒരു കാരണം വേണം. അത്രതന്നെ.
ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്‍റെ പക്കല്‍ അനന്തമായ സമയം ഒട്ടുംതന്നെയില്ല.
എല്ലാവര്‍ക്കും സലാം. മാങ്കോസ്റ്റൈന്‍ മരത്തിനും സര്‍വമാന ജന്തുക്കള്‍ക്കും സലാം. എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം.

Thursday, 21 July 2016

ഖലീല്‍ ജിബ്രാന്റെ പ്രണയലേഖനങ്ങള്‍


"നീയില്ലാതെ ഈ വേനല്‍ക്കാലം പുഴയെ തളര്‍ത്തുകില്ലേ.
ഇതാ, ഈ തോണിയുടെ ഹൃദയം ജലാര്‍ദ്രമായ 
ഓര്‍മ്മകള്‍ക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു.
പുഴയ്ക്കപ്പുറമുള്ള സന്ധ്യകള്‍ നീ കൊരുത്തിട്ട 
ജപമാലപോലെ ഭംഗിയാര്‍ന്നത്. നീയെന്നെ ഇപ്പോള്‍ ചുംബിച്ചു
തുടങ്ങിയിരിക്കുന്നു. ചുംബിക്കുമ്പോള്‍മാത്രം ദൈവം 
നമുക്ക് ചിറകുകള്‍ തരുമെന്ന് നമ്മളിലൊരാള്‍ 
വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവില്‍ ഞാന്‍ 
കൊത്തിവച്ച ശില്പങ്ങളെല്ലാം ദൈവം മടക്കി ചോദിക്കുന്നു. 
പൂവുകള്‍ക്കിടയിലേക്കു നിന്നെ മറച്ചു പിടിച്ചുകൊണ്ട്
ദൈവത്തോട് ഞാന്‍ സംസാരിക്കട്ടെ"

പ്രണയാര്‍ദ്രമായ കവിതകള്‍.
പ്രണയം കാമുകിയാണ്, പ്രകൃതിയാണ്, മാതാവാണ്,
പ്രേയസിയാണ്, ജീവിതമാണ്. ഈ കവിതകളുടെ അനുഭൂതിതലത്തില്‍ ഒരു ധ്യാനം പോലെ അലിഞ്ഞില്ലാതാകുക

Monday, 11 July 2016

Kahil Gibran - A Tribute



I am alive like you,
and I am standing beside you.
Close your eyes and look around,
you will see me in front of you.
Gibran's words on his Epitaph

നോക്കുകുത്തി

            ഒരിക്കല്‍ ഞാനൊരു നോക്കുകുത്തിയോടു പറഞ്ഞു, 'ഈ ഏകാന്തമായ വയലില്‍ നിന്നു നീ ക്ഷീണിച്ചിരിക്കും അല്ലേ?'
അപ്പോള്‍ അവന്‍ പറഞ്ഞു, 'മറ്റുള്ളവരെ പേടിപ്പിക്കുന്നതില്‍ നിന്നും ലഭിക്കുന്ന ആഹ്ലാദം അഗാധതയാര്‍ന്നതും നിലനില്‍ക്കുന്നതുമായ ഒന്നാണ്. ഞാനതില്‍ ഒരിക്കലും ക്ഷീണിച്ചിട്ടില്ല.'

ഒരു നിമിഷനേരത്തെ ചിന്തക്കു ശേഷം ഞാന്‍ പറഞ്ഞു, 'അത് സത്യമാണ്. എന്തുകൊണ്ടെന്നാല്‍, ഞാനും ആ ആഹ്ലാദം അറിഞ്ഞിട്ടുണ്ട്.'

അവന്‍ പറഞ്ഞു, 'വൈക്കോലിനാല്‍ നിറയ്ക്കപ്പെട്ടവര്‍ക്കു മാത്രമാണ് അതറിയുവാനാകുക.'
അപ്പോള്‍ ഞാനവനെ വിട്ടുപോന്നു. അവന്‍ എന്നെ സ്തുതിക്കുകയോ പുച്ഛിക്കുകയോ ചെയ്തതെന്നറിയാതെ.

ഒരു വര്‍ഷം കടന്നുപോയി. അതിനിടയില്‍ നോക്കുകുത്തി ഒരു തത്ത്വജ്ഞാനിയായി മാറി.ഞാന്‍ അവനരികിലൂടെ വീണ്ടും നടന്നുപോയപ്പോള്‍ അവന്റെ തൊപ്പിക്കു കീഴില്‍ രണ്ടു കാക്കകള്‍ കൂടുകൂട്ടുന്നതു കണ്ടു.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഖലീല്‍ ജിബ്രാന്റെ ഭ്രാന്തന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Saturday, 9 July 2016

Mirror

                                       Once a dog ran into a museum- where all the walls, the ceiling, the door and even the floor were made of mirror. Seeing this the dog froze in surprise in the middle of the hall,  a whole pack of dogs surrounded it from all sides, from above and below. Just in case, the dog bared his teeth -and all the reflections responded to it in the same way. Frightened, the dog frantically barked - the reflections imitated the bark and increased it many times. The dog barked even harder and the echo was keeping up. The dog tossed from one side to another, biting the air - his reflections also tossed around snapping their teeth.Next morning the museum security guards found the miserable dog, lifeless and surrounded by a million reflections of lifeless dogs. There was nobody, who would harm to the dog;
The dog died by fighting with his own reflections.
The world doesn't bring good or evil on its own. Everything that is happening around us is the reflection of our own thoughts, feelings, wishes and actions. 

The World is a big mirror. Strike a good pose!

അനര്‍ഘനിമിഷം




വന്നതു പോലെതന്നെ ഞാന്‍ തനിയെ പോകുയാണ്. 
നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവസാനം നീ മാത്രമായി 
അവശേഷിക്കാന്‍ പോവുകയാണ്. നീ മാത്രം.
.യാത്രക്കുള്ള സമയം വളരെ അടുത്ത് കഴിഞ്ഞു......പെയ്യുവാൻ പോകുന്ന കാര്മേഘങ്ങലെപ്പോലെ ഈ ഓര്മ്മ എന്റെ അന്തരംഗം പൊട്ടുന്നതുപോലെ വിങ്ങി നില്ക്കുന്നു. ഞാൻ ഇവിടെ ഇല്ലായ്മയില് ലയിക്കുവാൻ പോകുന്നു......വർത്തമാനകാലത്തിന്റെ വക്കത്തു നില്ക്കുന്ന ഭൂതകാലമാണ് ഞാന്.......


(അനര്‍ഘനിമിഷം)


കന്യകേ നിന്‍റെ കണ്ണുകളില്‍ നിന്നാണ് 
അറിവിന്‍റെ ആദ്യത്തെ കിരണം എന്‍റെ 
ഹൃദയത്തെ ചുംബിച്ചത്.തന്നെയുമല്ല 
നിന്‍റെ സാന്നിദ്ധ്യത്തില്‍ മറ്റുള്ള മുഖങ്ങളെല്ലാം 
നിഷ്പ്രഭങ്ങളായ് മായുകയാണ്
ആ പൂവ് നീ എന്തു ചെയ്തു?
ഏതു പൂവ്?
രക്ത നക്ഷത്രം പോലെ കടും ചെമപ്പായ പൂവ്?
ഓ അതോ?
അതെ അതെന്തു ചെയ്തു?
തിടുക്കപെട്ട് അന്വേഷിക്കുന്നത് എന്തിന്?
ചവട്ടി അരച്ചു കളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കില്ലെന്ത്?
ഓ.... ഒന്നുമില്ല എന്‍റെ ഹൃദയമായിരുന്നു അത് 
(ഏകാന്തതയുടെ മഹാതീരം)







യാത്രയ്ക്കുള്ള സമയം വളരെ അടുത്തു കഴിഞ്ഞു പെയ്യുവാന്‍ പോകുന്ന കാര്‍മേഘത്തെ പൊലെ ഈ ഒാര്‍മ്മ എണ്റ്റെ അന്തരംഗം പൊട്ടുമാറ്‌ വിങ്ങി നില്‍കുന്നു. ഞാൻ ഇവിടെ ഇല്ലായ്മയില് ലയിക്കുവാൻ പോകുന്നു......വർത്തമാനകാലത്തിന്റെ വക്കത്തു നില്ക്കുന്ന ഭൂതകാലമാണ് ഞാന്.........
( അനര്ഘനിമിഷം)

മധുര സുന്ദര സുരഭിലമായ നിലാവെളിച്ചം...അതാണല്ലോ പെണ്ണിന്റെ തലയ്ക്കുള്ളിൽ ഉണ്ടെന്നു പറയുന്നത്?'-(ബഷീറിന്റെ പ്രേമലേഖനത്തില് നിന്ന്.)




 ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍ തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടും തന്നെയില്ല. എല്ലാവര്‍ക്കും സലാം. എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം. 
( ബഷീറിന്റെ ചരമക്കുറിപ്പില്‍ നിന്ന്)
                        


നീ എനിക്കിപ്പോയും ഒരു മഹാരഹസ്യം.കാലമിത്രയുമായിട്ടും എനിക്കു നിന്നെപ്പറ്റി അറിയാന്‍ കഴിഞ്ഞില്ല.അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചു.അറിയാതെ നിന്നെ ഞാന്‍ വെറുത്തു.അറിഞ്ഞുകൊണ്ടു നിന്നെ ഞാന്‍ വേദനപ്പെടുത്തിയോ?
( അനര്ഘനിമിഷം)

Tuesday, 5 July 2016

പ്രേമലേഖനം

Vaikom Muhammad Basheer

“പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍...... എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .
സാറാമ്മയുടെ  കേശവന്‍ നായര്‍"