Saturday, 14 September 2013

ഗോട്ഫ്രേ.



ഇന്നലെ ഞാന്‍ കണ്ട
സ്വപ്നത്തിലെവിടെയോ പേരറിയാത്ത
ഒരു മരം പൂത്തിരുന്നു...
നാഴികമണികളുടെ താളത്തിനൊപ്പിച്ച്
ചുവപ്പ് പൂക്കള്‍ പൊഴിച്ച് നിന്നിരുന്ന മരം.
ഇന്ന് ഞാനറിയുന്നു ആ പൂക്കള്‍ക്ക്
രക്തത്തിന്‍റെ ചുവപ്പായിരുന്നു.
മരണത്തിന്‍റെ ഋതുവുമായി
വന്ന രക്തപുഷ്പങ്ങള്‍...
@ഗോട്ഫ്രേ.
തണുത്തുറയാത്ത നെയ്യ്
നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍
ഞാനവളോട് എങ്ങിനെ പറയും?…


------------------------------------നന്ദിത

Thursday, 12 September 2013



'ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണന്‍ തട്ടിക്കൊണ്ടുപോവുന്ന സീതയാണ് ഞാന്‍. പക്ഷേ എനിക്കുവേണ്ടി വാനരന്മാര്‍ കടലില്‍ പാലം നിര്‍മ്മിക്കുകയില്ല. എനിക്കുവേണ്ടി ആരും യുദ്ധങ്ങള്‍ നടത്തുകയില്ല. എന്നെ മറന്നുകിട്ടുവാന്‍ ആര്‍ക്കും ഒരാഴ്ചക്കാലം മതിയാവും. ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതുവാന്‍ മോഹിച്ചവളാണ് ഞാന്‍. പക്ഷേ എന്‍റെ മരണത്തോടെ ആ കഥ പൂര്‍ണ്ണമായും അവസാനിക്കും എന്ന് എനിക്കു തോന്നുന്നു. മുഖമില്ലാത്ത ഒരു കപ്പിത്താനാണ് മൃത്യു'

{മാധവിക്കുട്ടി }