Thursday, 4 December 2014

വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ
പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്ത ഒരു ലോകത്തിലേക്ക്
എനിക്ക് രക്ഷപ്പെടണം
വാക്കുകളില്‍ പതപ്പിച്ച മരണത്തിലേക്ക്
കയ് പിടിച്ചു നടന്നു നീങ്ങി ...........
വര്‍ണ്ണമായ ലോകത്തു നിന്നും നറു
വര്‍ണ്ണമായ് വിടപറഞ്ഞവ‍ള്‍ ........
ഹൃദയത്തില്‍ മുക്കി കുറിച്ച കവിതകള്‍
പൊടിയുന്ന കണ്ണീരിനേക്കാള്‍
മൂര്‍ച്ചയുള്ളതായിരിന്നു ...............
ജീവിതം നീ എടുത്തുപോയപ്പോള്‍
എനിക്ക് നഷ്ടമായത് എന്‍റെ മനസ്സാണ്.
മ്യതിയുടെ രണഭൂമികളില്‍
വിലപിച്ച് ഇനി എനിക്കെന്‍റെ
നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം.

Tuesday, 2 December 2014

നമുക്കിടയിലെ പകലുകള്‍ എല്ലാം അടര്‍ന്നു
പൂക്കള്‍ എല്ലാം അസ്തമിച്ചു
നദികള്‍ എല്ലാം ചേക്കേറി
പറവകളെല്ലാം വറ്റി
ഇനി നാം മാത്രം അവശേഷിയ്ക്കും
നമ്മളില്‍ ഞാന്‍ ഇവിടെ ഉണ്ട്, നീയോ

Sunday, 12 October 2014

On Children-  Kahlil Gibran
Your children are not your children.
They are the sons and daughters of Life's longing for itself.
They come through you but not from you,
And though they are with you yet they belong not to you.
You may give them your love but not your thoughts,
For they have their own thoughts.
You may house their bodies but not their souls,
For their souls dwell in the house of tomorrow,
which you cannot visit, not even in your dreams.
തനിച്ചിരിക്കാന് കൊതിച്ചപ്പോള് ആരും എന്നെ അതിനു സമ്മതിച്ചില്ല.....
പക്ഷേ ഇപ്പോള് തനിച്ചിരിക്കാന് കഴിയില്ലെന്ന് ആയപ്പോള് ഞാന് തനിച്ചായി പോകുന്നു.........

നന്ദിത

Thursday, 9 October 2014

മരണം വരിക്കാന്‍ സമയമായി എന്നൊരു തോന്നല്‍ ..ഇന്ന് കാലത്തേ ചുമച്ചപ്പോള്‍ പുറത്തു ചാടിയ ചോരയുടെ നിറം മരണം അടുത്തു കൊണ്ടിരിക്കുന്നതിന്റെ തന്നെ ആവണം ...ജനിച്ചാല്‍ ഒരിക്കല്‍ മരണം ഉറപ്പ് ..അത് എത്രയും നേരത്തേയാകുന്നുവോ അത്രയും നല്ലത് ..ജീവിതം കൊണ്ട് ഇനി ചെയ്തു കൂട്ടിയേക്കാവുന്ന പാപങ്ങളെങ്കിലും കുറഞ്ഞിരിക്കും ...!!!

Tuesday, 26 August 2014

ഓരോ ദിവസവും 
കടന്നു പോകുമ്പോഴും 
ഉള്ളിൽ സന്തോഷമാണ് 
ഇനിയെനിക്ക് നടക്കാൻ 
കുറച്ചു ദൂരമേ 
ഒള്ളു എന്നോർത്ത്
എന്റെ മരണത്തിലേക്ക്...........
നെരൂദ- അളവറ്റവൾ
----------------------------
ഈ കൈകൾ കാണുന്നുവോ നീ?
ഭൂമിയളന്നവയാണവ,
ധാതുവും ധാന്യവും ചേറിയവയാണവ,
യുദ്ധവും സമാധാനവും നടത്തിയവയാണവ,
കടലും പുഴയും ജയിച്ചവയാണവ,
എന്നിട്ടുമെന്റെ കുഞ്ഞേ,
ഗോതമ്പുമണിയേ, പൊടിക്കുരുവീ,
അവയിലൊതുങ്ങുന്നോളല്ലല്ലോ നീ.
പറക്ക നിർത്തി നിന്റെ മാറത്തുറങ്ങുന്ന
മാടപ്രാവുകളെത്തേടിയുഴലുകയാണവ,
നിന്റെ കാലുകൾ താണ്ടുകയാണവ,
നിന്റെയരക്കെട്ടിന്റെ വെട്ടത്തിൽ
ചുറയിട്ടുകിടക്കുകയാണവ.
കടലിനെക്കാ,ളതിന്റെ കൈവഴികളെക്കാൾ
അക്ഷയമായ നിധിയാണെനിക്കു നീ.
വിളവെടുക്കുന്ന മണ്ണു പോലെ
വെളുത്തവൾ, നീലിച്ചവൾ ,
പരപ്പാർന്നവളാണു നീ.
എനിക്കു മോഹം,
നിന്റെ ചോടു മുതൽ നെറുക വരെ
ജീവനൊടുങ്ങുവോളമാദേശ-
ത്തലഞ്ഞു നടക്കാൻ.
--- മുറിവിന്റെ വഴി... -----
അന്ന്...
ഏത്ര പറഞ്ഞിട്ടും...
വാക്കുകള്‍..പോരായിരുന്നു...
രാവും..പകലും...മതിയായിരുന്നില്ല...;
ഇന്ന്...
മൌനത്തിനു മീതെ;
വാക്കുകള്‍ കുമിഞ്ഞു കൂടിയിരിക്കുന്നു..;
കയ്യെത്തിപ്പിടിക്കാന്‍ തരത്തില്‍ ഒരായിരം
രാപകലുകള്‍ ഞങ്ങള്‍ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു....
******************************

Sunday, 24 August 2014

റോഡിനു നടുവില്‍ ചതഞ്ഞരഞ്ഞ ദേഹം ,
നിസ്സംഗനായി നോക്കിനിന്നു ഞാന്‍ , അല്‍പ്പം മുമ്പുവരെ ആ മനസ്സില്‍ , എന്തെല്ലാം മോഹങ്ങള്‍ , കണക്കുകൂട്ടലുകള്‍ , വെല്ലുവിളികള്‍ ,വീണ്ടും കാണാമെന്ന ഉറപ്പുകള്‍ 
എല്ലാം ഒരു നിമിഷം കൊണ്ടവസാനിച്ചു.
കുറച്ചു നേരത്തിനുള്ളില്‍ പ്രകൃതിയില്‍ അലിഞ്ഞുചേരാന്‍ പോകുന്നു, വേദനിക്കുന്ന ഓര്‍മകളായി കുറെ നാള്‍ ചില ഹൃദയങ്ങളില്‍, പിന്നെ അതും അലിഞ്ഞില്ലാതാകുന്നു.
ഞാന്‍ മരിച്ചു.
ആരും കരഞ്ഞില്ല.
വാഴയിലയ്ക്ക് ആളു പോയെങ്കിലും, എന്‍റെ നീളമുള്ള വാഴയില കിട്ടിയില്ല.
പിന്നെ കുറേപേര്‍ക്ക് വേണ്ടത് ഒരു മാവായായിരുന്നു,എനിക്ക് ചിതയൊരുക്കാന്‍. അക്കൂട്ടര്‍ പറമ്പിലേക്കിറങ്ങിനോക്കി,മാവും കണ്ടില്ല.
പക്ഷെ, ഇന്നലെ ‘ജീവനോടെയുള്ള ഞാന്‍’എഴുതിയ ഒരു കുറിപ്പുകണ്ടു.
“നാളെ… ഞാന്‍ മരിക്കും….
തെക്കേമുറിയിലെ താക്കോലുകളഞ്ഞുപോയ അലമാറ കുത്തിത്തുറക്കണം.അതില്‍ നിറയെ ഞാനെഴുതി മുഴുമിപ്പിക്കാതെവെച്ച കഥകളാണ്‌.ആ കടലാസുകെട്ടുകള്‍ പുറത്തെടുത്ത് അതുകൊണ്ടെനിക്കൊരു ചിതയൊരുക്കണം.ഞാന്‍ എരിഞ്ഞടങ്ങേണ്ടത് ആ തീയിലാവണം.”
ആരോ അതു ചെയ്തു.
കണ്ടുനിന്നവരാരും തടയാന്‍ പോയില്ല.”മാവു ലാഭം!”
എന്‍റെ ചിത കത്തിത്തുടങ്ങി.
അന്തരീക്ഷത്തില്‍, കാലങ്ങളായി ആ വെള്ളകടലാസുകളില്‍ ഞാന്‍ ഒഴുക്കിക്കളഞ്ഞിരുന്ന മഷിയുടെ ഗന്ധം പരന്നു. സാമ്പ്രാണിപുകയ്ക്ക് മണമില്ലാതായി.
ആ കടലാസുകൂംമ്പാരത്തില്‍ ഞാന്‍ വേവുമ്പോള്‍ എല്ലാവരും ഒരു കരച്ചില്‍ കേട്ടു.
അതെന്‍റെതായിരുന്നില്ല, എന്നെ പൊതിഞ്ഞുകിടന്ന എന്‍റെ കഥാപാത്രങ്ങളുടേതായിരുന്നു. ഞാന്‍ ജീവന്‍ കൊടുത്തിട്ടും വളര്‍ത്താതിരുന്ന ഭ്രൂണങ്ങളുടെ അവസാനത്തെ കരച്ചില്‍.
ഇതിനുമുന്‍പും അവര്‍ കരഞ്ഞിട്ടുണ്ട്.
എത്രയോ രാത്രികളില്‍, കാലുകള്‍ മേശപ്പുറത്തേക്കു നീട്ടിവെച്ച്, പുതിയ കഥയുടെ ബീജത്തിനായി കണ്ണടയ്ക്കുമ്പോള്‍, ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു ഇതേ കരച്ചില്‍.
ആ കരച്ചില്‍ എനിക്കൊരാസക്തിയായിരുന്നു. മരിച്ചിട്ടും ഞാനടിമപെട്ടിരിക്കുന്ന ലഹരി! അതുകൊണ്ടാണെന്‍റെ ചിത ഇങ്ങനെയായത്.
ആ കരച്ചില്‍ നിലവിളികളായി.
ആ നിലവിളികേട്ട ആരോഒരാള്‍ ചിതയിലേക്ക് വെള്ളമൊഴിച്ചു.
എന്‍റെ ചിത കെട്ടു.
കരിയാന്‍ തുടങ്ങിയ എന്‍റെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ എന്നോട് ചോദിക്കാതെ വാരിയെടുത്തുകൊണ്ടുപോയി.
കൂടിനിന്നവര്‍ കഷ്ടം വെച്ച് പിരിഞ്ഞുപോയി. പാതിവെന്ത ഞാന്‍ മാത്രം ബാക്കിവന്നു.
ചോര വറ്റിയ, മാംസം കരിഞ്ഞുതീരാത്ത, എന്‍റെ ശവം ആ നനഞ്ഞ മണ്ണില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍, ദൂരെ ആ കഥാപാത്രങ്ങള്‍ ചിരിക്കുന്നതു ഞാന്‍ കേട്ടു.
അവര്‍ക്കീ കാഴ്ച്ച ഒരു ലഹരിയായിയിരുന്നിരിക്കണം

Friday, 22 August 2014

--- കാഴ്ച ---
മഴ നനഞ്ഞു നടന്ന 
എന്നെ അവര്‍ വിളിച്ചു;
;'' പ്രാന്തന്‍...''
അവര്‍ക്കറിയില്ലല്ലോ
മഴയും വെയിലും കൊള്ളാതിരിക്കാന്‍
എനിക്കൊരു കുടയില്ലെന്ന്...
ആള്‍ക്കൂട്ടങ്ങള്‍ക്ക് ചില ക്കാര്യങ്ങളില്‍
ഒരേ...നാവാണ്....ഒരേ കാഴ്ചയാണ്...
ഒരേ,,വിധിയെഴുത്തും...!
അസാധാരണമായി
പലരും..പലതും ചെയ്യുന്നത്
നിവര്‍ത്തികേടുകൊണ്ടാണെന്നു കൂടി...;
ചേര്‍ത്തു വായിക്കുക..!
--- കാഴ്ച ----

Wednesday, 20 August 2014

ഇളയ മകൻ സ്കൂളിൽനിന്ന് മടങ്ങുമ്പോൾ ഒരിക്കൽ ഒരു നെല്ലിക്ക അവൾക്കായ് കൊണ്ടുവന്നു. അന്ന് അടുക്കളയുടെ ഇരുട്ടിൽ നിന്നുകൊണ്ട് അവൾ സന്തോഷാശ്രുക്കൾ പൊഴിച്ചു.. കാലക്രമേണ അവന്റെ കണ്ണിലും അവൾ പേക്കോലമായ്.. സ്കൂളിലെ ഡ്രാമക്ക് താനും കൂടെ വരുമെന്ന് അവൾ പറഞ്ഞപ്പൊൾ, അവൻ പറഞ്ഞു; 
“അമ്മ വരണ്ട. എനിക്ക് കുറവാണ്..” 
അതിനെന്താ.., 

“ഞാൻ സിൽക്കിന്റെ സാരി ഉടുക്കാല്ലോ.. 
എന്റെ കല്യാണസാരി..” അവൾ പറഞ്ഞു. 

എന്നാലും വരണ്ട.. 

(കോലാട്)

Tuesday, 19 August 2014

--മരണം--

ഇന്നലെയൊരു കവിത
എന്‍റെ കൈയ്യാല്‍ മരണപ്പെട്ടു
വരികള്‍...എഴുതിയെഴുതി
ശ്വാസം കിട്ടാതെയാണത്രെ
മരണം സംഭവിച്ചത്...!
സ്വപ്നങ്ങളിലേയ്ക്ക് വഴിയറിയാത്തയെനിക്ക് 

ഇരുട്ടില്‍ പറക്കേണ്ടി വന്ന പക്ഷികളാണ് കൂട്ടുക്കാര്‍....!
മഴ തോര്‍ന്നിട്ടും..;
തണുപ്പു മാത്രം ബാക്കിയാണ്.
കരച്ചിലവസാനിച്ചിട്ടും;
കരളിന്‍റെ ഒടുങ്ങാത്ത നോവു പോലെ.....!
--ഒറ്റയല്ല ഞാന്‍--

ഒറ്റയല്ല ഞാന്‍
കാരണം..;
ഒറ്റയായവരുടെയൊരു 
കൂട്ടമുണ്ടെന്‍റെ...ചുറ്റിനും..!

---അലേഷ് നെല്ലായി---
----അവസാനത്തെ ആഗ്രഹം----

ലേബലൊട്ടിക്കാത്ത 
ഒരു ശവമായിരിക്കണം എന്റേത്..;

എന്റെ ശവക്കുഴിക്കരികില്‍
ജാതിയും മതവും വന്ന്
നാണിച്ചു നില്‍ക്കട്ടെ...!
അതിരുകളില്ലാത്ത ഒരു ലോകത്തിലൂടെ എനിക്ക് നടക്കണം...;
---മാറ്റം---

വേട്ടക്കാരന്‍റെ
ആയുധവും ആകാരവുമാണ്
പുതിയത്....

ഇരയുടെ വേദനയിപ്പോഴും
പഴയതു തന്നെയാണ്...
ഒരായിരം കണ്ണികളൊത്തു ചേര്‍ത്താണ്
ഞാനൊറ്റപ്പെടാനൊരു ചങ്ങല തീര്‍ത്തത്.....
--ജനനമരണങ്ങള്‍---

ഓരോ വരികളിലൂടേയും
ഞാന്‍ പിന്നേയും മരിക്കുന്നു
അവള്‍ വീണ്ടും വീണ്ടും ജനിക്കുന്നു...!
----ജീവിതം---
കാലത്തിന്‍റെ 
ഏതോ നാഴികകല്ലില്‍
ഇപ്പോഴും ബന്ധനത്തിലാണ്.....
*****************
-----ആത്മഹത്യയുടെ തലേ രാത്രി----
അന്നു രാത്രിയില്‍
അവന്‍ അവസാനമായി കണ്ട
സുഹൃത്തിനോടും പറഞ്ഞു;
''തീര്‍ച്ചയായും നാളെ കാണാം;
അപ്പോള്‍ എല്ലാം വിശദമായി പറയാം..''
*************************

Tuesday, 29 July 2014

ഭയം
*******
അവര്‍
അവളെ യക്ഷിയാക്കി
ഇല്ലാത്ത മന്ത്രം ജപിച്ചു
കയ്യിലെ ചെറിയ ആണികൊണ്ട്
അന്നും ഇന്നും കാലത്തിന്റെ മരത്തില്‍ തളചിടുന്നു !

Wednesday, 2 July 2014

ചങ്ങാതി തലവച്ചപാളത്തിലൂടെ
ഞാന്‍ തീര്‍ത്ഥാടനത്തിനുപോയി.
യമുന നിറയെ കണ്ണുനീര്‍
ഗംഗാജലത്തിനു ശവത്തിന്റെ രുചി
ഹിമാലയത്തില്‍ രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകള്‍.
(എ.അയ്യപ്പന്‍)
ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി കുരുവി
നിമിഷങ്ങളോളം അതിന്‍മേല്‍ പറ്റിപ്പിടിച്ചിരുന്നു.
കുരുവിയുടെ നെഞ്ചില്‍നിന്നും രക്തം വാര്‍ന്ന് സ്ഫടികത്തിന്‍മേല്‍ പടര്‍ന്നു. ഇന്ന് എന്റെ രക്തം ഈ കടലാസിലേക്കു വാര്‍ന്നു വീഴട്ടെ. ആ രക്തംകൊണ്ട് ഞാന്‍ എഴുതട്ടെ.
ഭാവിയുടെ ഭാരമില്ലാത്ത ഒരാള്‍ക്കുമാത്രം എഴുതാന്‍ കഴിയുന്നവിധത്തില്‍, ഓരോ വാക്കും ഒരനുരഞ്ഞ്ജനമാക്കി ഞാനെഴുതട്ടെ. ഞാനിതിനെ കവിത എന്നു വിളിക്കാനിഷ്ടപ്പെടുന്നു.
എന്റെ ഉളളില്‍ സുന്ദരമായ ഒരു പ്രക്ഷുബ്ധത സൃഷ്ടിച്ചിട്ട്, മുകള്‍പ്പരപ്പിലേക്കുയര്‍ന്നുവന്ന് ഗദ്യമെന്ന താരതമ്യേന ദൃഢതരമായ രൂപത്തില്‍ ഒതുങ്ങുമ്പോള്‍ വാക്കുകള്‍ക്ക് അവയുടെ സംഗീതം നഷ്ടപ്പെട്ടു പോകുന്നുവെങ്കിലും ഇതിനെ കവിത എന്നു വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതെഴുതാനുളള കഴിവുണ്ടാകണമെന്ന് എല്ലാക്കാലത്തും ഞാന്‍ ആഗ്രഹിച്ചു പോന്നു......
(എന്റെ കഥ -മാധവിക്കുട്ടി)

Wednesday, 25 June 2014

നിന്‍റെ മറുപടികളെത്തിയപ്പോഴേയ്ക്കും
എന്‍റെ കല്ലറയുടെ വാതിലടഞ്ഞിരുന്നു....!

Tuesday, 24 June 2014

എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞ്..
ഒരു ദിനമെങ്കിലും ഒരു മേഘപാളിപോലെ 
സ്വതന്ത്രമായി ഒഴുകണം..

പ്ലീസ്....
എന്തിന് വിലക്കൂട്ടിയാലും
'ലഡ്ഡു'വിന്‍റെ വില മാത്രം കൂട്ടരുത്...;പ്ലീസ്...!
ഇടയ്ക്കിടെയ്ക്ക് മനസ്സിലിട്ട്
പൊട്ടിയ്ക്കാനുള്ളതാണ്...

Sunday, 22 June 2014

it a great pain in heart when we control tears.....
I got to know I am once again alone, 

Friday, 20 June 2014

ഉറങ്ങാനിടമില്ലാത്ത എന്നോട്
എന്തിനാണു നീ...;
സ്വപ്നങ്ങളെ കുറിച്ചു മാത്രം സംസാരിക്കുന്നത്''.....'!
വായന ദിനം
ഞാനെന്നെ വായിക്കാന്‍
തീരുമാനിച്ചു,,;
ചില തിരുത്തലോടെ....!

Tuesday, 17 June 2014

---ആശ---
'' എന്‍റെ മരണവാര്‍ത്ത‍ ഒരു ദിവസം നിങ്ങള്‍ ഈ മുഖപുസ്തകത്തില്‍
കണ്ടാല്‍..പ്ലീസ് ..ആരും ആചാരവെടികള്‍ വെച്ചും...പുഷ്പചക്രങ്ങള്‍
എന്‍റെ നെഞ്ചത്തു വെച്ചും...എന്നെ വേദനിപ്പിക്കരുത്....
പകരം കമന്റുകളും ലൈക്കുകളും തന്ന് എന്നെ സുഖിപ്പിച്ചാല്‍ മതി...''
( മരിച്ചവ്ന്റെ ചങ്കത്തു വീഴുന്ന ലൈക്കുകള്‍ കണ്ട് ;
ജീവിച്ചിരിക്കുന്നവന്റെ അസൂയമൂത്ത ഒടുക്കത്തെ ആക്രാന്തകുറിപ്പ്.)


എനിക്കാഗ്രഹമുണ്ട്
നിന്‍റെ കയ്യും പിടിച്ച്
ഈ ലോകം മുഴുവന്‍ 
ചുറ്റി നടക്കാന്‍...;
പക്ഷെ..;
എന്‍റെ കാലിലെ
ഭ്രാന്തന്‍ചങ്ങലയെ
അഴിച്ചെറിയാന്‍
കഴിയോ..നിനക്ക്...?

Wednesday, 11 June 2014

Feeling like hell...this silence and darknes wil never stop following me until i go mad......

Monday, 5 May 2014

ഞാനെന്നെ തിരിച്ചറിയാതെ
ഈ കവലയില്‍ തന്നെ നില്‍ക്കുകയാണ്....
ഏതൊക്കയോ വേഷങ്ങളില്‍...
എന്തൊക്കയോ...പറഞ്ഞ്...
ആരൊക്കയോ...;ചിരിച്ചും
കരഞ്ഞും....കയ്യടിച്ചും...
എന്നെയും കടന്നു പോകുന്നു.....
---അലേഷ് നെല്ലായി---
അലറി പാഞ്ഞെത്തുന്ന മരണം
എന്‍റെ കൂര്‍ക്കംവലിച്ചുള്ള ഉറക്കം കണ്ട്
പകച്ചു നില്‍ക്കാറുണ്ട്....!






ചൂടാതെ പോയ്‌ നീ നിനക്കായി ഞാന്‍ 
ചോര ചാറി ചുവപ്പിച്ചൊരെന്‍ പനീര്‍പൂവുകള്‍..
കാണാതെ പോയി നീ നിനക്കായി ഞാനെന്‍റെ 
പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍..

Tuesday, 4 February 2014

 "ഒരേ മഴയില്‍ അവര്‍ ഒന്നിച്ചു നടന്നു... കുളിര് ആഞ്ഞു പുല്കിയപ്പോള്‍.. അവള്‍ അവനോടു ഇടനെഞ്ഞിലെ ഇത്തിരിചൂട് കടം ചോദിച്ചു... ഒരു മാത്രനെരത്തെ അവന്റെ മൌനത്തില്‍... അഗാധമായി പ്രണയത്തിന്റെ ചൂട് നല്‍കി മരണം അവളെ വാരിയെടുത്തു... ആ മഴയില്‍ പിന്നെ... അവന്‍ കുളിര്‍ അറിഞ്ഞില്ല... കണ്ണീരിന്‍റെ ചൂട് മാത്രം....."



ഒളിച്ചോടാന്‍ തോന്നണൂ....;
സ്വപ്നങ്ങളില്‍ നിന്നും ....ഓര്‍മ്മകള്‍ ഇല്ലാത്തിടത്തേയ്ക്ക്.....!
ഇതു കര്‍മബന്ധങ്ങളുടെ കഥയാണ് ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേയുള്ളൂ.... അനുജത്തി നടന്നു നീങ്ങുന്നു ....അസ്തമയത്തിന്റെ താഴ്‌വരയില്‍ ഏട്ടത്തി തനിച്ചു നിന്നു . പയല്‍ക്കുരുന്നില്‍ നിന്ന് വീണ്ടും അവള്‍ വളര്‍ന്നു . വേരുകള്‍ പിത്രുക്കളുടെ കിടപ്പറയിലെക്കിറങ്ങി . മൃതിയുടെ മുലപ്പാല് കുടിച് ചില്ലകള്‍ പടര്‍ന്നു തിട്ടം വച്ചു . കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട പെണ്കുട്ടി ചെതലിയുടെ താഴ്‌വരയില്‍ പൂവിരുക്കുവാന്‍ എത്തി .അവിടെ തനിച്ചു നിന്ന ചെമ്പകത്തിന്റെ ചില്ലയോടിച് പൂ നുള്ളിയപ്പോള്‍ ചെമ്പകം പറഞ്ഞു : അനുജത്തി നീ എന്നെ മറന്നുവല്ലോ......


വീണ്ടും മൗനം ബാക്കി.

കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നു
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,
നിശ്ചലമാകുന്നു.

ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ
കണ്ണുനീര്‌ കൊണ്ട് കഴുകി
ചുണ്ടുകൾകൊണ്ട് ഒപ്പുന്നതാര്‌?

യോഹന്നാന്റെ ശിരസ്സിനുവേണ്ടി
ഉറഞ്ഞുതുള്ളുന്നതും അവളല്ലയോ?

അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്
നേർത്ത തേങ്ങലായ്
കാതുകളിൽ ചിലമ്പുന്നു

കൽക്കിക്കു ശേഷം
ഇനിയാരെന്നറിയാതെ, കാത്തിരിക്കാതെ
ലോകം തളർന്നുറങ്ങിക്കഴിഞ്ഞു
നിശബ്ദം, ആരുടേയും ഉറക്കം കെടൂത്താതെ
ഇനി ദൈവ്വപുത്രനെത്തുമെന്നോർത്ത്
സ്വപ്നങ്ങളെ മാടി വിളിക്കുമ്പോഴും
ഞാനുറങ്ങാതെ കാത്തിരിക്കാം.

നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമ്മയുമായി
വേനലുകളുടേയും വർഷങ്ങളുടേയും 
കണക്കെടുക്കാതെ ഇനിയെത്തുന്നത് ദൈവ്വപുത്രനാവുമന്ന് വെറുതെ ആശിച്ച്
ഞാനുറങ്ങാതെ കാത്തിരിക്കാം.

(നന്ദിത - 1992 )


http://books.google.co.in/books?id=aliUkj3_YmgC&lpg=PA5&pg=PA25#v=onepage&q&f=false

'വിരസതയുടെ ദിനങ്ങള്‍ കടന്നു പോവുമ്പോഴും
വിറയ്ക്കാത്ത കാലുകളോടെ ഞാന്‍ നടന്നു.
എനിക്കു സമ്മാനിക്കാന്‍
സ്വപ്നങ്ങളുമായി
മേഘങ്ങള്‍ എങ്ങോനിന്ന് പറന്നുവന്നു.'' 
: നന്ദിത



''വഴിയേറെ ഇനിയും പോകേണ്ടിയിരിക്കുന്നു.
സൂര്യനസ്തമിച്ച നാളുകളില്‍
വീര്‍ത്തുകെട്ടിയ ആകാശം
പാന്ഥന്റെ ഹൃദയം വില്‌യ്ക്കുവാങ്ങുന്നു.
യാത്രികരെല്ലാം തളര്‍ന്നു തുടങ്ങിയിരിക്കുന്നു.''
: നന്ദിത