Sunday, 30 August 2015

"എനിക്കു പിന്നാലെ വരുന്നവർക്കു വായിക്കാനായി ഞാനിതാ എഴുതിവയ്ക്കുന്നു: ഞാൻ യാതൊന്നിലും വിശ്വസിക്കുന്നില്ല, മറവിയാണ്മോചനം, സർവ്വതും എനിക്കു മറക്കണം, എന്നെ മറക്കണം, ലോകത്തെ മറക്കണം. നേരുള്ള കുമ്പസാരങ്ങൾ കണ്ണീരു കൊണ്ടെഴുതിയവയാണ്‌. എന്നാൽ എന്റെ കണ്ണീരിൽ ലോകം മുങ്ങിപ്പോകും, എനിക്കുള്ളിലെ അഗ്നി അതിനെ ചാമ്പലാക്കും. എനിക്കാരുടെയും തുണ വേണ്ട, ഒരു പ്രോത്സാഹനവും ഒരു സാന്ത്വനവും വേണ്ട..."

കമല ദാസ് - നാണി
--------------------------

വയറ്റിലുണ്ടായ നാണി എന്ന വേലക്കാരി
ഒരു ദിവസം മറപ്പുരയിൽ കെട്ടിത്തൂങ്ങി മരിച്ചു.
പോലീസ് എത്തുന്നതു വരെ നീണ്ട മൂന്നു മണിക്കൂർ
അവൾ അവിടെ തൂങ്ങിക്കിടന്നു,
ചേലു കെട്ട ഒരു ബൊമ്മ.
ഇളംകാറ്റിൽ കയറിൻതുമ്പത്തു കിടന്നവളാടുമ്പോൾ
അന്നു കുട്ടികളായിരുന്ന ഞങ്ങൾ കരുതി,
നാണി ഞങ്ങളെ ചിരിപ്പിക്കാൻ വേണ്ടി
ഒരു കോമാളിനൃത്തം നടത്തുകയാണെന്ന്.
പിന്നെ അവിടെ കാടു കയറി.
വേനൽ കഴിയും മുമ്പേ 
വാതിലിലും ചുമരുകളിലും
മഞ്ഞപ്പൂക്കൾ പൊത്തിപ്പിടിച്ചിരുന്നു.
ആരും പോകാതെയായ മറപ്പുര
പിന്നെയൊരു ബലിത്തറയായി,
പ്രാണൻ വെടിഞ്ഞൊരു ഭഗവതിയ്ക്ക്
വെയിലു വീഴുന്നൊരു ശ്രീകോവിൽ.
ഒന്നുരണ്ടു കൊല്ലം കഴിഞ്ഞൊരു നാൾ
മുത്തശ്ശിയോടു ഞാൻ ചോദിച്ചു,
നമ്മുടെ നാണിയെ ഓർമ്മയില്ലേ,
കിണറ്റിങ്കരയിൽ നിർത്തി എന്നെ കുളിപ്പിച്ചിരുന്ന
കൊഴുത്തിരുണ്ട നാണി?
മുത്തശ്ശി കണ്ണട മൂക്കിൽ ഇറക്കിവച്ചിട്ട്
എന്നെ തുറിച്ചുനോക്കി.
നാണി, അവർ ചോദിച്ചു, ഏതാണവൾ?
ചോദ്യത്തോടെ നാണിയുടെ കഥ കഴിഞ്ഞു.
ഓരോ സത്യവും അങ്ങനെ ഓരോ ചോദ്യത്തോടെ തീരുന്നു.
മനഃപൂർവ്വമെടുത്തുപയോഗിക്കുന്ന ബാധിര്യമാണ്
നശ്വരതയെ അനശ്വരമാക്കുന്നത്,
നിയതമായതിനെ അനിയതമാക്കുന്നത്.
ഭാഗ്യം ചെയ്തവരാണവർ,
ചോദ്യം ചോദിച്ചിട്ട് 
ഉത്തരത്തിനു കാക്കാതെ മുന്നോട്ടു പോകുന്നവർ,
സന്ദേഹങ്ങളുടെ പോറലേല്ക്കാതെ
മൗനത്തിന്റെ നീലിച്ച മണ്ഡലത്തിൽ താമസമാക്കിയവർ.
കുയിലിന്റെ മുട്ടയിൽ സംഗീതം പോലെ,
ചോരയിൽ തൃഷ്ണ പോലെ,
മരത്തിൽ നീരു പോലെ
ജീവനിൽ നിഹിതമായ സമാധാനം
അവർക്കുള്ളതല്ലോ...

Tuesday, 25 August 2015

'വിസ്ഫോടനത്തിന്റെ മുഹൂർത്തത്തിലേക്കടുത്തുകൊണ്ടിരിക്കുന്ന അഗ്നിപർവതങ്ങളാണു നാമൊക്കെ: പക്ഷേ അതെത്ര ആസന്നമാണെന്നോ, വിദൂരമാണെന്നോ ആർക്കുമറിയില്ല- ദൈവത്തിനു പോലും.'
(നീറ്റ്ച്ച 1900 ആഗസ്റ്റ്‌ 25നു മരിച്ചു)

Thursday, 6 August 2015

കൃഷ്ണാ നീ വെറും കിനാവെന്നു
ഈ രാധ വിശ്വസിച്ചില്ല
നിന്‍റെ കരവലയത്തില്‍
ഒതുങ്ങിയപ്പോള്‍
ഋതുക്കള്‍ മാറുന്നതും
ഇലകള്‍ കൊഴിയുന്നതും
മഞ്ഞു വീഴുന്നതും
ഞാന്‍ അറിഞ്ഞതുമില്ല
എന്നില്‍ വസന്തം നിറഞ്ഞു നിന്നു
നിത്യവും അനശ്വരമായ പ്രേമം
നീ എന്നില്‍ പ്രവേശിച്ചപ്പോള്‍
ഈ ശരീരം നിന്‍റെ ഗൃഹമായി
ഈ ആത്മാവ് നിന്‍റെ ശയ്യാഗൃഹം
ഒരു പ്രതിമ മാത്രമായിരുന്നു ഞാന്‍
കല്ലായി ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍
സംഗീതം ശ്രവിക്കാതവള്‍
വാര്ധക്യത്തിലേക്ക് നിരന്തരം
മെല്ലെ മെല്ലെ ചരിച്ചവള്‍
സൃഷ്ട്ടിയുടെ പൊരുള്‍ തേടിയവള്‍
നീ വെറും കിനാവെന്നു
ഈ രാധ വിശ്വസിക്കണോ
സ്വര്‍ഗ്ഗവും വെറും കിനവായി മാറുമോ...??
(മാധവിക്കുട്ടി - കിനാവ് കണ്ട രാധ)
അറിവ് ജീവിതത്തെ ബാധിക്കുന്ന പ്ളേഗാണ്‌; ബോധം, അതിന്റെ ഹൃദയത്തിലേറ്റ ഉണങ്ങാത്ത മുറിവും. മനുഷ്യനാവുക എന്നാൽ അതൊരു ദുരന്തമല്ലേ, ജീവിതത്തിനും മരണത്തിനുമിടയിൽ തൂങ്ങിക്കിടക്കാൻ വിധിക്കപ്പെട്ട അതൃപ്തജീവിയാവുക?

Monday, 3 August 2015



I LOVE U LIKE A RIVER.............


“I receive your love and I give you mine. Not the love of a man for a woman, not the love of a father for a child, not the love of God for his creatures. But a love with no name and no explanation like a river that cannot explain why it follows a particular course, but simply flows onwards. A love that asks for nothing and gives nothing in return; it is simply there. I will never be yours and you will never be mine; nevertheless, I can honestly say: I love you”